Showing posts with label Article. Show all posts
Showing posts with label Article. Show all posts

Friday, February 28, 2020

ആണിരോഗം 10 കിടിലൻ പൊടിക്കൈകളും സമ്പൂർണ്ണ ചികിത്സാ രീതികളും



ആണിരോഗം

10 കിടിലൻ പൊടിക്കൈകളും
സമ്പൂർണ്ണ ചികിത്സാ രീതികളും




tcmK¯nsâ ImcW§fpw hnhn[ NnInÕm coXnIfn DÅ {]Xnhn[nIfpw hniZambn ]dbp¶Xn\m BWntcmKw sImïv  hnjan¡p¶ FÃmhÀ¡pw CXv hfsc D]Imc{]Yambncn¡pw


a\pjycpsS ImÂshÅbnepïmIp¶ Hcp tcmKamWv BWntcmKw. Cu tcmK¯n\v Imen\Snbnse apf F¶pw ]dbmdpïv. shcp¡s]Unkv sshdkmWv tcmKtlXp. Cu sshdkpIÄ NÀa¯n\pÅnte¡p hfcp¶tXmsS I«ntbdnb BWn cq]w sImÅp¶p. \S¡pt¼mgpw \n¡pt¼mgpw BWn NÀa¯n\pÅnte¡p XÅs¸Sp¶Xn\m  AXnITn\amb thZ\bmbncn¡pw
.AaÀ¯pt¼mÄ hfÀ¶papänb ZrVoIrX icocIe (BWn) \mUnIfpsS A{K§sf kv]Àin¡p¶Xn\memWv thZ\ A\p`hs¸Sp¶Xv, GXmïv ]¯p iXam\w bphm¡Ä¡pw BWntcmKapÅXmbmWv IW¡m¡s¸Sp¶Xv.
tcmKImcWw F´msW¶v t\m¡mw
\Kv\]mZcmbn \S¡p¶Xpw hr¯nlo\amb s]mXpIpfnapdnIfpsS D]tbmKhpamWv Cu tcmKapïmIm³ ]et¸mgpw ImcWamIp¶Xv. ImÂshÅbnepïmIp¶ t]mdepIÄ, sNdnbapdnhpIÄ F¶nhbneqsS sshdkv NÀa¯n\pÅn {]thin¡p¶p. sshdkpIÄ NqSpw XWp¸pw DÅ kmlNcy§fn hfÀ¨mtijnbpÅhbmWv. Im ]mZc£Ifn X§n\n¡p¶Xv, C¯cw sshdkpIÄ¡v hfcm\pÅ A\pIqe kmlNcysamcp¡p¶p.

ImÂshÅbnse BWntcmKw ]mZ§fpsS GXp `mKt¯¡pw hym]n¡mw. Chbn Nneh hep¸w IqSpIbpw CXn\pNpänepambn sNdnb [mcmfw BWnIÄ Dïmbn Hcp samtkIv {]XoXn Dfhm¡pIbpw sN¿p¶p.



{]Xnhn[n

sNcp¸nÃmsX s]mXpsiuNmeb§Ä , s]mXpIpfnapdnIfvÄ , s]mXp\nc¯pIfvÄ  F¶nhnS§fn   \S¡mXncn¡pI, aäpÅhÀ  D]tbmKn¡p¶ ]mZc£IÄ  D]tbmKn¡mXncn¡pI, Imense apdnhpIÄ  AS¨psI«n shbv¡pI,XpS§nb amcvKÀK§fneqsS  tcmKw ]Icp¶Xv XSbmw

imkv{Xob NnInÕIÄ

BZyL«§fn kmenknenIv A¾w BWnIfn ]pc«p¶Xv tcmKw amdp¶Xn\v klmbIamWv. {IamXoXambn hfÀ¶pIgnª BWn ikv{X{InbbneqsS \o¡w sN¿mw. Nnet¸mÄ ]e{]mhiyw Cu {]{Inb BhÀ¯nt¡ïXmbn ht¶¡mw. BWnbpÅ `mKw Ip¯nh¨v achn¸n¨tijw {Zh ss\{SP³ D]tbmKn¨p XWp¸n¨v BWn Aenbn¨pIfbp¶XmWv asämcp NnInÕmcoXn. ]yqanIv IÃp(Pumic stone)sImïv[3] \ntXy\ Dc¨pw BWn AIäm\mIpw. ]mUpIfpw (corn pade), ¹mÌdpIfpw NnInÕbv¡v D]tbmKn¡mdpïv. Cu NnInÕbv¡mbn \sÃmcp tUmÎsd kao]n¡mw


BbqÀthZw

BbqÀthZ¯n BWntcmK¯n\v ^e{]Zamb NnInÕbpïv, AXn H¶mWv AKv\nIÀ½w,CXv Ht¶m ctïm {]mhiyw sNbvXv  BWnsb thtcmsS Icn¨p Ifªm ]ns¶ BWntcmKw hcnItb CÃ, CXn\mbn BbqÀthZ ieyX{´ hnZKv[s\ kao]n¡mhp¶XmWv   

s]mSnss¡IÄ

]gs¯men: BWntcmKw  s]«¶v NnInÕn¨p amäm\v \ap¡v ho«nev \n¶v Xs¶ Nne s]mSnss¡IÄ   sN¿m³  km[n¡pw, AXn\mbn \ap¡v hfsc efnXamb Hcp s]mSnss¡ sN¿mw CXn\mbn \ap¡mhiyw ]g¯nsâ  sXmenbmWv Hcp ]gs¯men FSp¯tijw BWntcmKw DÅ Imen  sh¨v sI«pI Dd§p¶Xn\p ap\v]v C§s\ sI«nsh¡pI, CXv hfsc \à NnInÕbmWv Imense apf F¶ BWntcmKw amdm\v Gähpw \à D¯a amcv¤w

B¸nÄ  knUmÀ hn\oKÀBWntcmKs¯ CÃmXm¡m³  ^e{]ZamWv. Aev]w ]ªn B¸nÄ  knUmÀ hn\oKdn  ap¡n Dd§m\v³  t]mIp¶Xn\p ap³]v  Imen  sh¨v tS¸v sImïv H«nbv¡mw. ]ntä Zohkw cmhnse Hcp ]ypanIv tÌmWv sh¨v Imen DckpI. tijw Aev]w shfns¨® ]pc«mw. CXv amdp¶Xv hsc C¯c¯n sN¿mw.

t_¡nwKv tkmU:  aq¶v tS_nfv kv]qWv t_¡nwKv tkmU XWp¯ shůn   anI-vkv sN¿pI. 10 an\nt«mfw Imev B shůn  ap¡n shbv¡mw. tijw ]ypanIv tÌm¬  D]tbmKn¨v Dckmw. t_¡nwKv tkmU t]Ìv cq]¯nem¡n BWn¡p apIfn  tX¨v ]nSn¸n¡mw. Aev]kabw Ignªv IgpIn¡fbmw.

Bkv]ncn³:  thZ\ kwlmcn am{Xaà BWntcmK¯n\pÅ {]Xnhn[n IqSnbmWv. 5 Bkv]ncn³  KpfnI FSp¯v s]mSn¨v Ac Sokv]q¬  \mc§ \ocn  anI-vkv sN¿mw. CXn  Aev]w shÅw IqSn anI-vkv sNbvXv Cu t]Ìv Imen  tX¨v ]nSn¸n¡mw. 10 an\n«n\p tijw IgpIn¡fbmw. Ipd¨v Znhkw CXv XpScpI. Imcyamb amäw Dïmhpw.

s{_Upw hn\mKncnbpw: s{_Upw hn\mKncnbpw D]tbmKn¨v BWntcmKs¯ t`Zam¡mw. s{_Uv hn\mKncnbnev Aenbn¨v t]Ìv cq]¯nem¡n CXv BWnbv¡p apIfnev ]pc«pI. Imev \ÃXp t]mse hr¯nbm¡nbn«v thWw CXv sN¿m\v F¶XmWv {i²nt¡ïXv.

\mc§: \mc§ sXmen Ifªv sNdnb IjvWam¡n BWntcmK¯n\p apIfnev _m\vtUPv h¨v H«n¨p shbv¡pI. ASp¯ Znhkw cmhnse FSp¯v Ifbmw. BWn tcmK¯n\v ia\apïmIp¶ hsc C§s\ sN¿pI.

khmf: BtcmKyþkuµcyKpW§fv Hcp]mSv Dïv khmfbv¡v. Aev]w \mc§ \ocv D¸pambn anI-vkv sNbvXv khmf sNdnb IjvWam¡nbXnsâ apIfnsemgn¨v Cu khmf cm{Xn apgph\v Imenev shbv¡m\v ]mI¯nev B¡pI. CXv cmhnse FSp¯v Ifbmw.

BhWs¡®: 10 an\nt«mfw Imev shůnev h¨v \ÃXp t]mse IgpIn hr¯nbm¡mw. Aev]w BhWs¡® ]ªnbnev ap¡n Imenev tX¨v ]nSn¸nbv¡mw. BhWs¡®tbmsSm¸w Aev]w B¸nfv knUmcv hn\oKcv IqSn tNcv¡mw. CXv ^ew Cc«nbm¡pw.

Fcn¡v: BWntcmK_m[bpÅ `mK¯v Fcn¡nsâ Id Hgn¨mev Ipd¨p Znhk§fv sImïv tcmKw ]qcv®ambpw t`ZamIpw

Cu s]mSnssIIsfÃmw  hnhn[ BfpIÄ ]co£n¨p hnPbn¨hbmWv, ]ecnepw CXnsâ KpW§Ä hyXykvXÀ Afhnembncn¡pw ^ew sN¿pI, AXpsImïv \n§fpsS kz´w dnkv--¡n am{Xw \mS³ NnInÕm coXnIsf s]mSnss¡ Isf ]co£n¡pI, FÃmBWntcmKw sImïv IãvSs¸Sp¶ \nch[n BfpIfpÅ \½psS \m«n Cu AdnhpIÄ AhÀ¡v henb BizmkamIpw, AXpsImïv--  ]camh[n P\§fnte¡v sjbÀ sN¿pI,

Wednesday, September 6, 2017

വാട്സാപ്പും ഫേസ്ബുക്കും തമ്മിൽ എന്താ വ്യത്യാസമെന്നൊ ? what is the difference between facebook and whatsapp ?

വാട്സാപ്പും ഫേസ്ബുക്കും തമ്മിൽ
എന്താ വ്യത്യാസമെന്നൊ ?

#whatsapp ലെ പ്രവാസിയുടെ ഭാര്യ: 
`````````````````````````````
എന്നേ മറന്ന് അവിടെ സുഖിച്ചു ജീവിക്കാലെ കാലമാടാ ?
എപ്പോഴാ ഇനി നിങ്ങളെ ഇങ്ങോട്ടു കെട്ടി എടുക്കുന്നത് ? 
എന്നെക്കൊണ്ടാവില്ല ഒറ്റയ്ക്ക് നിൽക്കാൻ, ദേ ഞാനാരുടേം കൂടെ അങ്ങ് പോകും കേട്ടോ... !!!
ഭർത്താവ്: 
```````` 
ശവത്തില്‍കുത്താതെടീ മൂധേവി ,നിന്റെ ഒടുക്കത്തെ അത്യാഗ്രഹം കൊണ്ടല്ലേ എനിക്ക് ഈ ഗതിവന്നത്, നീയെങ്ങാൻ പോയെന്നറിഞ്ഞാൽ നിന്നെ ഞാനുണ്ടല്ലോ മൂ@#%####
#Facebook ലെ ഭാര്യ: 
`````````````````
മറന്നുപോയോ എന്നെ നീ തോഴാ
നിന്നെയും കാത്ത് ഞാൻ ഈ ഉമ്മറപടിയിൽ
മിഴിനീർ തൂകി ഇനിയും എത്രനാൾ... 
സ്നേഹത്താൽ വീർപ്പുമുട്ടിക്കുവാനായ്
എന്ന് നീ അരികിൽ വരുമെൻ ജീവനേ...   
_____________________________________________
145 share 196 comments 1265 people like this.
ഭർത്താവ്: 
````````
മറക്കുവതെങിനെ എൻ പ്രാണനേ, 
എൻ ശ്വാസമായ് എന്നിൽ നീ അലിഞ്ഞതല്ലേ
ആരുത് പ്രിയേ നിൻ മിഴിനിറയരുതേ
നീ കണ്ട സ്വപ്ന സൗധങ്ങൾ പണിഞ്ഞു നൽകാൻ 
ഇഷ്ട പ്രാണേശ്വരീ എന്നെ നീ അനുവദിക്കൂ
_____________________________________________
5 share 15 comment Your mother in law and 99 other people like this.
(ഏയ് ഇതെന്റെ അനുഭവമല്ല, ശത്യം !)
 നിഫ്രാജ് മാങ്കാവ് ((നിഫ്‌റൂ))

Sunday, March 19, 2017

വായന



വായന
-----------
ചില ജീവിതങ്ങൾ 
തുറന്ന പുസ്തകങ്ങളാണ്
ചിലത് അടഞ്ഞതും,
വായിക്കപെട്ട പുസ്തകങ്ങളേക്കാൾ
വായിക്കാതെ ചിതലരിച്ചു പോയവയാണ് മിക്കതും
ആശിച്ച പുസ്തകം കിട്ടിയില്ലെങ്കിലും
കിട്ടിയത് ആസ്വദിക്കുന്നവരാണ് നല്ല വായനക്കാർ
ഇന്ന് ഏറെ വായിക്കപ്പെടുന്നത്
പിച്ചിചീന്തിയ പുസ്തകങ്ങളെയാണ്
നിരക്ഷരർ കീറിപ്പറിച്ച താളുകളിലെ
മുറിവേറ്റ അക്ഷരങ്ങളെ...
-----------------
നിഫ്രു.


Sunday, October 30, 2016

അമ്മൂമ്മയുടെ അമ്പത് രൂപ നഷ്ടപെട്ടു ...


അമ്മൂമ്മയുടെ അമ്പത് രൂപ




വഴിയരികിലെ ഇലക്ട്രിക് പോസ്റ്റിൽ ഒരു തുണ്ട് കടലാസിൽ ഒരു കുറിപ്പ് എഴുതി കെട്ടി തൂക്കിയിട്ടിരിക്കുന്നു. സ്വാഭാവികമായും എല്ലാവരും അത് വായിക്കുന്നുണ്ട്. ചിലർ അത് വായിച്ച് എതിർ ദിശയിലെ ഊടു വഴിയിലൂടെ നടക്കുന്നു. എന്തായിരിക്കും അതിലെഴുതിയിരിക്കുന്നത്? നോക്കിയിട്ടുതന്നെ കാര്യം. അടുത്ത് ചെന്ന് നോക്കിയപ്പോൾ അറിയാത്ത ഭാഷ പ്രത്യേകിച്ച് തിരക്കൊന്നുമില്ലാത്തതിനാൽ അവിടെ തന്നെ നിൽക്കാമെന്ന് തീരുമാനിച്ചു. അതാ ഒരു പെൺ കുട്ടി സൈക്കിൾ ചവിട്ടി വരുന്നു അടുത്തെത്തിയപ്പോൾ കുട്ടിയോട് ചോദിച്ചു ബേട്ടീ യേഹ് കാഗസ് പർ ക്യാ ലിഖാ ഹെ?... അങ്കിൾ ഇവിടെ അടുത്ത് ഒരു കാഴ്ച കുറവുള്ള ഒരു വൃദ്ധയായ അമ്മൂമ്മയുടെ 50 രൂപ നഷ്ടപ്പെട്ടിട്ടുണ്ട് ആർക്കെങ്കിലും ലഭിക്കുകയാണെങ്കിൽ ഇതിലെഴുതിയിരിക്കുന്ന വിലാസത്തിൽ എത്തിച്ചു കൊടുത്താൽ വലിയ ഉപകാരമാകും ...എന്നാണ്... ഓകെ അങ്കിൾ ബൈ.. അതിലെഴുതിയ വിലാസം തേടി ആ ഊടു വഴിയിലൂടെ കുറച്ചു ദൂരം നടന്നു ഒന്ന് രണ്ട് പേരോട് ചോദിച്ചപ്പോൾ തന്നെ അങ്ങനെ ഒരു വൃദ്ധ അവിടെ താമസിക്കുന്നുണ്ടെന്ന് മനസ്സിലായി ഒടുവിൽ ആ കൂരക്ക് മുന്നിലെത്തി. ഒറ്റ മുറിയുടെ ചായിപ്പിൽ വ്യക്തമായ കാഴ്ചയില്ലാത്ത എല്ലും തോലുമായി ഒരു മനുഷ്യ കോലം. പെരുമാറ്റ ശബ്ദം കേട്ടിട്ടാകാം ആരാ..? അമ്മേ എനിക്ക് വഴിയിൽ നിന്നും ഒരു 50 രൂപ വീണു കിട്ടിയിട്ടുണ്ട് അത് നൽകുവാൻ വന്നതാണ്. ഉടനേ അവർ കരയാൻ തുടങ്ങി എന്നിട്ട് പറഞ്ഞു മോനേ ഇന്നലേയും ഇന്നുമായിട്ട് മുപ്പതോളം ആളുകൾ 50 രൂപ വീണു കിട്ടിയിട്ടുണ്ടെന്ന് പറഞ്ഞ് ഏൽപ്പിച്ചിട്ട് പോയി. മോനേ ഞാനങ്ങനെ ഒരു എഴുത്തും എഴുതിയിട്ടില്ല എനിക്ക് എഴുതാനും അറിയില്ല. കളഞ്ഞു പോകാൻ എന്റെ കയ്യിൽ 50 രൂപയും ഉണ്ടായിരുന്നില്ല.........
സാരമില്ല ഇത് വെച്ചോളൂ.. മോനേ പോകുന്ന വഴിക്ക് ആ എഴുത്ത് കീറി കളയണേ..
ഹാ.. ശരി.. തിരിച്ച് പോരുമ്പോഴും മറ്റൊരാൾ ആ കുറിപ്പ് വായിച്ച് വിലാസം ചോദിച്ചറിയുന്നത് കണാനായി. കീറി കളയുവാൻ എല്ലാവരോടും പറയുന്നുണ്ടാകും എന്നാൽ ആരും തന്നെ അതിന് മുതിരുന്നില്ല. നൻമകൾ മരിച്ചിട്ടില്ലെന്ന് നമുക്ക് മനസ്സിലാക്കാം ആ കുറിപ്പ് എഴുതിയ വ്യക്തി എത്ര വലിയവൻ ഒരു തുണ്ട് കടലാസുംഒരുതുള്ളി മഷിയും... എത്ര മഹത്തായ കാര്യമാണ് ചെയ്തത്... നന്മചെയ്യാൻ ആഗ്രഹമുണ്ടെങ്കിൽ സാധ്യതകൾ അനേകമുണ്ട്....!!

പേരറിയാത്ത എഴുത്തുകാരന് കടപ്പാടിനൊപ്പം നന്മകൾ നേരുന്നു

Thursday, October 20, 2016

അഞ്ചു വയസുകാരിയെ അധ്യാപകനായ വൈദികന്‍ പീഡിപ്പിച്ചു! പുറത്തറിഞ്ഞത് കുട്ടി വരച്ച് ചിത്രങ്ങളിലൂടെ.

അഞ്ചു വയസുകാരിയെ അധ്യാപകനായ വൈദികന്‍ പീഡിപ്പിച്ചു!

പുറത്തറിഞ്ഞത് കുട്ടി വരച്ച ചിത്രങ്ങളിലൂടെ.

you can see video

കുറച്ചു ദിവസങ്ങളായി കുട്ടി ഇംഗ്ലീഷ് ക്ലാസില്‍ പോകാന്‍ മടി കാണിച്ചിരുന്നു. അസ്വഭാവികമായ പെരുമാറ്റവും കൂടെ ശ്രദ്ധയില്‍പെട്ടതോടെ മാതാപിതാക്കള്‍ കുട്ടിയെ മനശാസ്ത്രഞ്ജനടുത്ത് എത്തിക്കുകയായിരുന്നു. കുട്ടിയുമായി സംസാരിച്ചതില്‍ നിന്നും കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരിക്കാം എന്ന് സംശയം തോന്നിയതോടെ കുട്ടിയുടെ മുറി പരിശോധിച്ച് അസ്വഭാവികമായ എന്തെങ്കിലും ഉണ്ടോ എന്ന് പരിശോധിക്കാന്‍ മാതാപിതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇതോടെ മുറി പരിശോധിച്ച മാതാപിതാക്കള്‍ കുട്ടി നോട്ട് പുസ്തകത്തില്‍ വരച്ചിട്ട ആറ് ചിത്രങ്ങള്‍ കണ്ടെത്തുകയായിരുന്നു.  കുട്ടിയെ ആരോ ഉപദ്രവിക്കുന്നതിന്റെ ചിത്രീകരണമായിരുന്നു അവയെല്ലാം. ഇതിന്റെ അടിസ്ഥാനത്തില്‍ വിശദമായി സംസാരിച്ചപ്പോഴാണ് വൈദികന്‍ ലൈംഗികമായി പീഡിപ്പിച്ച വിവരം കുട്ടി പുറത്തു പറഞ്ഞത്. വിദ്യാര്‍ത്ഥിനിയുടെ ഇംഗ്ലീഷ് അധ്യാപകനായ ജോഒ ഡാ സില്‍വ(55)എന്ന വൈദികനെ ഇതേ തുടര്‍ന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
 ബ്രസീലിലെ  മാനാസ് ഗെറിയാസില്‍ ആണ് സംഭവം .

Friday, October 14, 2016

പണ്ഡിറ്റിനെതിരെ ആക്രമണം !!!

സന്തോഷ്‌ പണ്ഡിറ്റ്‌  

സ്വയം വിഡ്ഢി ചമഞ്ഞ് മറ്റുള്ളവരെ പമ്പര വിഡ്ഢികളാക്കി പണം കൊയ്യുന്ന അപൂർവ്വ പ്രതിഭ.



സന്തോഷ് പണ്ടിറ്റിന്‍റെ  കൃഷ്ണനും രാധയും സിനിമയുടെ റി-റിക്കോർഡ് നടക്കുന്ന ദിവസങ്ങളിൽ അതേ സ്ററുഡിയോയിലെ മറ്റൊരു മുറിയിൽ എന്‍റെ ഒരു വർക്കും നടക്കുന്നുണ്ടായിരുന്നു. വിശ്രമ സമയത്ത് സൗണ്ട് എന്ജിനീയർ പറഞ്ഞു താഴെ ഒരവതാരമുണ്ടെന്ന്, താഴെ എത്തിയപ്പോൾ ആതാ ഇരിക്കുന്നു സാക്ഷാൽ പണ്ടിറ്റ്. പടം ഇറങ്ങും മുമ്പ് തന്നെ യൂറ്റൂബിൽ ആ പടത്തിലെ ഒരുഗാനവും സന്തോഷ് പണ്ടിറ്റും ഹിറ്റായിരുന്നുവല്ലോ, അതിന്റെ ആത്മ വിശ്വാസത്തിലായിന്നു പണ്ടിറ്റ് .
പടത്തിലെ ഷോട്ടുകളുടെ നിലവാരം കണ്ട് എല്ലാവരും അയാളെ കളിയാക്കുകയായിരുന്നു, അതയാൾ തിരിച്ചറിയുന്നില്ല എന്നായിരുന്നു ഞങ്ങൾ കരുതിയത്. ഒരുപാട് ആർടിസ്ററുകൾ ഇതിനിടയിൽ ചിത്രത്തിലെ കഥാപാത്രങ്ങൾക്ക് ശബ്ദം നൽകുന്നുണ്ടായിരുന്നു, പ്രൊഫഷണലായി ശബ്ദം പകർന്നവരെ പണ്ടിറ്റ് തിരുത്തി, തന്റെ പടത്തിൽ പെർഫക്ഷനല്ല ജനങ്ങൾ പ്രതീക്ഷിക്കേണ്ടതെന്ന് അയാൾ അന്നേ തീരുമാനിച്ചിരിക്കണം. ആർടിസ്ററുകൾ കൂടുതൽ പ്രതിഫലം വാങ്ങുകയും തങ്ങളുടെ പേര് പടത്തിൽ ഉൾപെടുത്തരുതെന്ന് ഒാർമപ്പെടുത്തിയുമാണ് പോയത് .
ആ ദിവസങ്ങളിൽ പണ്ടിറ്റിന്റെ സാന്നിദ്ധ്യം കൊണ്ട് ഒരുപാട് ചിരിക്കാൻ അവസരമുണ്ടായി...നായികമാരുമായുള്ള അനുഭവങ്ങളും ക്യാമറമാൻ പണ്ടിറ്റ്ന്റെ പടം പാതിവഴിയിൽ നിർത്തിയിട്ടോടിയതുമെല്ലാം കേട്ട് ഞങ്ൾക്ക് ചിരിയടക്കാൻ ആയില്ല. ഓരോ വട്ടം ചിരിച്ച് നിർത്തുമ്പോഴും എനിക്കൊരു കാര്യം മനസിലായിരുന്നു ആയാൾ സ്വയം മാർക്കറ്റ് ചെയ്യാനായി കണ്ടെത്തിയ മാർഗമായിരുന്നു ആ കോമാളി വേഷം, ആ വേഷത്തിനുള്ളിൽ നിന്ന് ചിലപ്പോഴെക്കെ അറിവും അലിവുമുള്ള പ്രയാസങ്ങളും പ്രശ്നങ്ങളുമുള്ള പച്ചയായ സന്തോഷിനെ ഞങൾ കണ്ടു.
അങ്ങിനെ കൃഷ്ണനും രാധയും കേരളത്തിൽ റിലീസായി. നിറഞ്ഞ കൂക്കിവിളിയോടെ പ്രേക്ഷകർ പടം എറ്റെടുത്തു ചില തീയേറ്ററുകൾ കാണികൾ തല്ലി തകർത്തു . കോടികളുടെ ചിത്രങ്ങൾ ഒരുദിവസം കളിച്ച് പെട്ടി മടങ്ങുമ്പോൾ കേവലം 5 ലകഷം കൊണ്ട് പിടിച്ച പണ്ടിറ്റ് ചിത്രം നെഗറ്റീവ് പബ്ളിസിറ്റി കൊണ്ട് വിജയ ചിത്രമായി! കലയെ സ്നേഹിക്കുന്നവർ പണ്ടിറ്റിനെതിരെ മുറവിളി കൂട്ടി, തെരുവുകളിൽ വെച്ച് അയാൾ അക്രമിക്കപെട്ടു. പൊതു വേദികളിൽ കല്ലെറിഞ്ഞും ചീമുട്ടയെറിഞ്ഞും ക്ഷണിതാക്കൾ തന്നെ അയാളെ അപമാനിച്ചു സന്താഷ് കുലുങ്ങിയില്ല തന്റെ വളിച്ച ചിരിയിലൂടെ അതിനെയെല്ലാം സധൈര്യം നേരിട്ടു.
ആഴ്ചകൾക്കുശേഷം അതേ സ്ററുഡിയോയിൽ വെച്ച് സന്തോഷിനെ കണ്ടു അയാളുടെ മുഖം മ്ളാനമായിരുന്നു, ചില ജില്ലകളിൽ പടത്തിനെതിരെ അപ്രഖ്യാപിത വിലക്കുണ്ടായതായിരുന്നു കാരണം. സ്വന്തം ജില്ലയായ കോഴിക്കോട് പടം റിലാസാകാത്തതിൽ അയാൾക്ക് ഏറെ വേദനയുണ്ടായിരുന്നു.
സന്തോഷ് എന്റെ അരികിൽ വന്ന് ചോദിച്ചു, 'ബായ് കോഴിക്കോട് തിയേറ്റർ ആസോസിയേഷൻ പടം തിയേറ്ററിൽ കയറ്റില്ലാ എന്നവാശിയിലാണ് , എന്റെ പ്രേക്ഷകർക്കൊയി ഒരു ഷോ എങ്കിലും എനിക്കീപടം പ്രദർശിപ്പിക്കണം. എന്തെങ്കിലും മാർഗമുണ്ടോ? അതിന് വേണ്ടി എന്തും ഞാൻ മുടക്കാം' ... ഞാൻ പറഞ്ഞു 'തിയേറ്ററിൽ കയറ്റാൻ പറ്റിയില്ലെങ്കിലും പടം ജനം കാണണം അത്രയല്ലേയുള്ളൂ.. നമുക്ക് ടൗണ് ഹാളിലോ മറ്റോ പ്രദർശിപ്പിക്കാം
അ, അതുമതി സന്തോഷ് ആവേശത്തിലായി
പക്ഷേ ഒരു പ്രശ്നമുണ്ട് സൗജന്യമായി മാത്രമേ നമുക്കാപടം പ്രദർശിപ്പിക്കാൻ പറ്റൂ, ടിക്കറ്റ് വെച്ച് പ്രദർശിപ്പിച്ചാൽ അത് പ്രശ്നമാകും.
'എങ്കിൽ വേണ്ട, വാശിക്ക് വേണ്ടി വെറുതെ കാണിക്കാനല്ല ഞാൻ പടമെടുത്തത്. ഈ ചിത്രത്തിന് എന്റെ ജീവിതത്തിന്റെ വിലയുണ്ട്, ഒരു രൂപയെങ്കിൽ ഒരു രൂപ ചെലവാക്കി ജനം ഇത് കാണണം, പടത്തെ അവർ എങ്ങിനെ വെണമെങ്കിലും വിലയിരുത്തിക്കോട്ടെ പക്ഷേ വെറുതെ കാണിക്കാൻ ഞാൻ ഒരുക്കമല്ല, കോഴിക്കോട്ടെ തിയെറ്ററുകളിൽ തന്നെ എന്നെങ്കിലും ഇത് പ്രദർശിപ്പിക്കും അന്നവർ കാണട്ടെ' . സന്തോഷ് പറഞ്ഞപോലെ ആഴ്ചകൾക്ക് ശേഷം കോഴിക്കോട്ടെ ബി ക്ളാസ് തിയേറ്ററുകളിൽ പടം റിലീസായി...
ഇന്ന് കേരളത്തിലെ ചാനലുകൾക്ക് മാറ്റി നിർത്താനാകാത്ത, ദിവസവും രണ്ടേ മൂന്നോ അതിലധികമോ പെയ്മന്റ് പ്രോഗ്രാമുകളുള്ള പ്രശസ്തനായ താരമായിരിക്കുന്നു സന്തോഷ്,
അന്ന് പണ്ടിറ്റിനെ കൂകി വിളിച്ചവർ ഇന്ന് സോഷ്യൽ മീഡിയയിൽ അയാളുടെ ആവിഷ്കാര സ്വാതന്ത്യത്തിന് വേണ്ടി വാദിക്കുന്നു.
അതെ, അതാണ് പണ്ടിറ്റ് , കടിച്ചപാമ്പിനെകൊണ്ട് തന്നെ വിശമിറക്കുന്ന, സ്വന്തം കഴിവുകളിൽ ആത്മവിശ്വാസമുള്ള, നിലപാടുകളിൽ ഉറച്ചുനിൽക്കുന്ന, സ്വയം വിഡ്ഢിചമഞ്ഞ് മറ്റുള്ളവരെ പമ്പരവിഡ്ഢികളാക്കി പണം കൊയ്യുന്ന അപൂർവ്വ പ്രതിഭ.
_നിഫ്രാജ് മാങ്കാവ്

Saturday, October 8, 2016

പുലി മുരുകനും ജോപ്പനും തിയേറ്റരുകളില്‍ ഉത്സവം തീര്‍ക്കുന്നു - റിവ്യൂ


തോപ്പില്‍  ജോപ്പനെ കുടുമ്പ സദസ്സ് ഏറ്റെടുക്കുന്നു 





പുലിമുരുകന്‍ അതുക്കും മേലെ 


നിങ്ങളുടെ ഡിവൈസിൽ വീഡിയോ ദൃശ്യം ആകുന്നില്ലെങ്കിൽ അൽപം കാത്തിരിക്കുക, അല്ലെങ്കിൽ  ഈ  ലിങ്ക് തുറക്കൂ 
https://youtu.be/NRDofavLVA0

-------------------------------------------------
വിവരമില്ലാത്ത 2 കൂട്ടങ്ങൾ...
2 മഹാ നടന്മാരുടെ സിനിമകൾ..
അതിന്റെ ഇടയിൽ പരസ്പരം പോരടിക്കുന്ന കുറച്ചു ചാണക പുഴുക്കൾ...
അവർ 2 പേരും 2 വ്യക്തിത്വങ്ങളാണ്...
2പേരുടെയും അഭിനയവും 2 വിധത്തിലാണ്...
മമ്മൂട്ടിക്ക് ഒരിക്കലും മോഹൻലാൽ ആവാൻ പറ്റില്ല...
ലാലിന് ഒരിക്കലും മമ്മൂട്ടി ആവാൻ പറ്റില്ല...
സിനിമ ഒരു കലയാണ്...
അത് കാണേണ്ടത് ആ ഒരു സെൻസിൽ ആണ്...
മമ്മൂട്ടി ഫാന്സിനോട് ഒരു ചോദ്യം...
മലയാള സിനിമയിൽ ഒരു ബിഗ് ബജറ്റ് സിനിമ വരുമ്പോൾ അതും ലോകോത്തര നിലവാരത്തിൽ(അതിന്റെ ഉള്ളടക്കം എന്തും ആയിക്കോട്ടെ) അതിൽ ഒരു മലയാളി പ്രേക്ഷകൻ എന്ന നിലയിൽ സന്തോഷിക്കുകയും അതിനെ സപ്പോർട്ട് ചെയ്യുകയുമല്ലേ വേണ്ടത്..
ഇനി മോഹൻലാൽ ഫാൻസിനോട്...
25, 35 കോടി മുടക്കിയ സിനിമയെ ആണോ വെറും 5.5 കോടി മുടക്കിയ സിനിമയോട് താരതമ്യം ചെയ്യുന്നത്...
അതും മികച്ച സാങ്കേതിക വിദ്യയും മികച്ച അണിയറക്കാരും ഉൾപ്പെട്ട ഒരു ടീം..
അൽപ്പം ബുദ്ധിയുണ്ടെങ്കിൽ ആരെങ്കിലും ഇത് ചെയ്യോ...??

പുലിമുരുകനും ജോപ്പനും രണ്ടും 2 തട്ടിൽ വിശകലനം ചെയ്യേണ്ട സിനിമയാണ്...
വിവരമില്ലാത്തവരോട് ഇത് പറഞ്ഞിട്ട് ഒരു കാര്യവുമില്ല...
വിവരമുണ്ടെങ്കിൽ ഫാൻസ്‌ എന്ന് പറഞ്ഞു ഈ തോന്ന്യാസം കാണിക്കില്ലലോ...




<script>
  (function(i,s,o,g,r,a,m){i['GoogleAnalyticsObject']=r;i[r]=i[r]||function(){
  (i[r].q=i[r].q||[]).push(arguments)},i[r].l=1*new Date();a=s.createElement(o),
  m=s.getElementsByTagName(o)[0];a.async=1;a.src=g;m.parentNode.insertBefore(a,m)
  })(window,document,'script','https://www.google-analytics.com/analytics.js','ga');

  ga('create', 'UA-85359189-2', 'auto');
  ga('send', 'pageview');

</script>

Saturday, August 13, 2016

പിറക്കാത്ത അച്ചന്‍ - കഥ

പിറക്കാത്ത അച്ചന്‍ 


അല്ലേലും നിങ്ങള്‍ക്ക് എന്ത് വിഷമം
ഇന്നുവരെ ഒരു തുള്ളി കണ്ണീര്‍ നിങ്ങളുടെ മുഖത്ത്
ഞാന്‍ കണ്ടിട്ടില്ല !


അവളുടെ ഉള്ളിലെ സങ്കടതിരമാലകള്‍
അലര്‍ച്ചയോടെ നെഞ്ചില്‍ പതിച്ചു,
അതിന്‍റെ ശക്തിയില്‍ വേദനകൊണ്ട് ഹൃദയംപുളഞ്ഞു
ഒന്നുറക്കെ കരയാന്‍ കൊതിയുണ്ടെങ്കിലും
എന്‍റെ കണ്ണ് കലങ്ങുന്നത് കണ്ടാല്‍ അവള്‍ക്കത്
താങ്ങാന്‍ കഴിയില്ലല്ലോ എന്നോര്‍ത്ത്
ഇടറാന്‍ തുടങ്ങിയ മിഴികളെ മച്ചിന് മുകളിലേക്ക് പായിച്ചു.

'ദേ ഇങ്ങോട്ട് നോക്ക്യെ '

മുഖം അവളിലേക്ക്‌ തിരിച്ച്
മുഖ പേശികള്‍ വലിച്ച് മുറുക്കി ഒന്ന് ചിരിക്കാന്‍ ശ്രമിച്ച ശേഷം
വീണ്ടും ദിശയെ മച്ചിന് മുകളില്‍ തറച്ചു

'ന്ത് പറഞ്ഞാലും വളിച്ച ചിരികാണിച്ചാ മതി, വെറുതെ മൂളിപ്പാട്ടും പാടി നടന്നോളൂ ഒന്നും അറിയേണ്ടല്ലോ ?

'എന്തെങ്കിലും പറയ്‌'

എന്നും പറയാറുള്ളപോലെ " ഒക്കെ ശര്യാകും" എന്ന് പറയാന്‍ എന്തുകൊണ്ടോ എനിക്ക് തോന്നിയില്ല.

പാവം അവളുടെ വിഷമങ്ങള്‍ മറ്റാരോട്പറയാനാണ്
എന്നും ചുവരിലെ ചിത്രത്തില്‍ നോക്കി നെടുവീര്‍പ്പിടുകയല്ലാതെ
എന്നോട് ഒന്നുംപറയാറില്ല
ഇന്ന് ഏതെങ്കിലും അയല്‍ക്കാരി 'വിശേഷങ്ങള്‍' ചോദിച്ച്
അവളുടെ ഉണങ്ങാത്ത മുറിവില്‍ കയ്യിട്ട് മാന്തിയിരിക്കും.
ചിലര്‍ അങ്ങിനെയാണ് ദയനീയമായി അവരുടെ അനുകമ്പ
രേഖപ്പെടുത്തി ഞങ്ങളുടെ നിസ്സഹായതയെ പരിഹസിച്ച്
ആര്‍മാദിക്കും. ആത്മാര്‍ഥമായി ചോദിക്കുന്നവരും ഉണ്ടാകാം, പക്ഷെ എല്ലാ ചോദ്യങ്ങളും ഇപ്പോള്‍ ഞങ്ങളില്‍ ചെലുത്തുന്ന
നീറ്റലിന് ഒരേ വേദനയാണ്.

അവര്‍ക്കറിയില്ലായിരിക്കാം കുഞ്ഞുങ്ങള്‍ ദൈവത്തിന്‍റെ വരദാനമാണെന്ന്
കുഞ്ഞുങ്ങളില്ലാത്ത ദമ്പതികള്‍ അവന്‍റെ കളിപ്പാട്ടങ്ങളും !!!
* * * *
നിസാരകാര്യങ്ങള്‍ക്ക് പോലും നിലവിളിക്കുന്ന
ചേച്ചിയാണ് വിഷന്നുകരഞ്ഞ എനിക്ക്
ഈ വേദം ഓതി തന്നത്.
പുരുഷന്മാര്‍ കരയരുത് !
വിശപ്പിനെ ശമിപ്പിക്കാന്‍ കണ്ണീരിനാവില്ല എന്ന സത്യം
മീശമുളക്കാത്ത പയ്യന്‍റെ കണ്ണീരിനു തടയണയിട്ടു.
അങ്ങിനെയാണ് ദുഖത്തിന്‍റെ ചെറു തീപ്പൊരി ചിതറുമ്പോഴേക്കും
നാവില്‍ സംഗീതം മഴയായ് പെയ്യിച്ചുഅതിനെ അണക്കാന്‍ പഠിച്ചത്.

പിന്നെ ഒരിക്കലും കരഞ്ഞിരുന്നില്ല എന്ന് പറഞ്ഞാല്‍ അത് കള്ളമാകും
പ്രിയരുടെവേര്‍പാടില്‍, പ്രതിസന്ധികളുടെ ക്രൂര മുഖങ്ങളില്‍,
വേദനകളുടെ, വിരഹത്തിന്‍റെ വേളകളില്‍
ഉരുകി ഒലിക്കുന്ന നെഞ്ചുമായി ചിലപ്പോഴെങ്കിലും
ഏകാന്തതകളിലേക്ക് ഓടിഒളിച്ചിട്ടുണ്ട്.
ശബ്ദമില്ലാതെ കരയുന്നവന്‍റെ ശബ്ദം കേട്ട്
ചുവരുകള്‍ ഒരുപക്ഷെ കരഞ്ഞിരിക്കാം
അവക്ക് ശബ്ദമില്ലെങ്കിലും ഹൃദയം ഉണ്ടല്ലോ ?
അതുകൊണ്ടല്ലേ അവ പഴിപറഞ്ഞ് വീണ്ടും
വീണ്ടും കുത്തിനോവിക്കാത്തത് !

ഒന്ന് പൊട്ടികരയണംഎന്നുണ്ട്, പക്ഷേ
ഇന്നോളം അടക്കിവെച്ച തേങ്ങലുകള്‍
തടയണ പൊട്ടി ഒരിക്കലെങ്ങാന്‍ ഒഴുകിയാല്‍
ഉപ്പുരസമുള്ള ആ മലവെള്ള പാച്ചിലില്‍ പെട്ട്‌ - അവളുടെ
കുഞ്ഞു കുഞ്ഞ് ആഗ്രഹങ്ങളും മോഹങ്ങളും ഒലിച്ചുപോകും.
അത് പാടില്ല ,അവളുടെ ആഗ്രഹങ്ങളാണ് എന്‍റെ ജീവിതം
അതില്ലാതായാല്‍ , പിന്നെ ഞാന്‍ എന്തിന് ?

'ഞാന്‍ പറഞ്ഞത് വിഷമം ആയോ' ?

കൈകള്‍ എന്‍റെ മുഖത്തോട് ചേര്‍ത്ത് വെച്ച്
കണ്ണുകളിലേക്ക് നോക്കി അവള്‍ ചോദിച്ചു
അപ്പോഴാണ്‌ ആ മുഖം ഞാന്‍ കണ്ടത്
കരഞ്ഞു കലങ്ങി വാടി തളര്‍ന്ന എന്‍റെ പ്രിയതമ.
അവളുടെ ചുണ്ടുകള്‍ വിറക്കുന്നുണ്ട്
ചുമരില്‍ തൂക്കിയിട്ട ചിത്രത്തിലെ നക്ഷത്ര കണ്ണുള്ള കുട്ടിയുടെ
കുഞ്ഞിക്കാലുകള്‍ നോക്കി നെടുവീര്‍പ്പിട്ടു കൊണ്ട് അവള്‍ പറഞ്ഞു
'എന്‍റെ വിഷമം കൊണ്ട് പറഞ്ഞ് പോയതാ,'

ഊം .... ഇന്ന് ആരായിരുന്നു വന്നത് ?'
'ആരും വന്നില്ല .. പുലര്‍ച്ചെ ഒരു സ്വപ്നം കണ്ടു '
'കഷ്ട്ടം! ഒരു സ്വപ്നം കണ്ടതിനാണോ നീ ഇങ്ങിനെ സങ്കടപ്പെടുന്നത് ?
മുഖം കോട്ടി ഞാന്‍ തിരിഞ്ഞു കിടന്നു
പിന്നില്‍ ചുണ്ടുകള്‍ ചെവിയോടു ചേര്‍ത്തു അവള്‍ പറഞ്ഞു
'സ്വപ്നത്തിലാണെങ്കിലും വന്നത് നമ്മുടെ കുഞ്ഞുവാവയായിരുന്നു !'
ഞാന്‍ ചാടി എഴുന്നേറ്റു ' വാ.. വാക്കുകള്‍ പൂര്‍ത്തി യാക്കാനാകാതെ മുറിഞ്ഞു പോയി
'ഏട്ടനെ പോലെയാ നീണ്ട നെറ്റിയും പതിഞ്ഞ മൂക്കുമുള്ള കുഞ്ഞ് വാവ '
സ്വപ്നമാണെന്ന് അറിഞ്ഞിട്ടും ഭാര്യയുടെ പ്രസവത്തിന് ലേബര്‍ റൂമിനു മുമ്പില്‍ അക്ഷമനായി നില്‍ക്കുന്ന ഭര്‍ത്താവിന് ആദ്യമായി ഭാര്യ പ്രസവിച്ചു എന്ന് കേള്‍ക്കുമ്പോഴുള്ള സന്തോഷം ആണ് അപ്പോള്‍ ഞാന്‍ അനുഭവിച്ചത്

എന്നാല്‍ ആ സന്തോഷത്തിന് നിമിഷങ്ങളുടെ ആയുസ്സേ തന്നുള്ളൂ, എനിക്കെന്റെ തങ്കകുടത്തെ കണാനായില്ലല്ലോ എന്ന നഷ്ടബോധം എന്നില്‍ സങ്കടം ഉണര്‍ത്തി

'ഉണര്‍ന്നപ്പോള്‍ കുഞ്ഞിനെ കാണാതെ ഞാന്‍ ഏറെ വിഷമിച്ചു . അമ്മയോടും ചേച്ചിയോടും അയലത്തുള്ളവരോടും ചോദിച്ചു. ദൈവമേ നീയിത് കാണുന്നില്ലേ എന്ന് പറഞ്ഞു അമ്മ ആര്‍ത്തു നിലവിളിച്ചപ്പോഴാണ് എന്‍റെ വാവ സ്വപ്നം മാത്രമാണെന്ന് ഞാന്‍ ഓര്‍ത്തത് '

എന്റീശ്വരാ....!!!
അവളിലെ മാതൃത്വത്തിന്‍റെ ആഴം അളക്കാന്‍
കാത്തിരിപ്പിന്‍റെ വേദനയുടെ തീവ്രത അളക്കാന്‍
ഇനിയും പിറക്കാത്ത അച്ഛന്‍ എത്രമാത്രം അശക്തന്‍ ആണെന്ന്
അറിഞ്ഞ നിമിഷം, ഒരു നിലവിളിയോടെ ഞാന്‍ അവളെ ചേര്‍ത്തുപിടിച്ചു
അതുവരെ പിടിച്ചുനിന്ന ശക്തിയെല്ലാം ചോര്‍ന്നുപോയിരുന്നു.
എന്നെ അനുസരിച്ച് ഒളിച്ചിരുന്ന കണ്ണീര്‍തടാകം
എന്‍റെ അനുവാദം കാത്തുനില്‍ക്കാതെ അവളുടെ മുടിയിഴകളെ ഈറനണിയിച്ചു ഒഴുകികൊണ്ടിരുന്നു

'ഏട്ടന്‍ കരയാ ? എന്‍റെട്ടന്‍ കര്യരുത് ' ഇടറിയ എന്‍റെ മുഖം
അവളുടെ നനഞ്ഞു കുതിര്‍ന്ന മുഖത്തില്‍ നിന്ന് വലിചെടുത്ത് അവള്‍ തേങ്ങലോടെ യാചിച്ചു .
'ഇന്‍റെട്ടന്‍ കരഞ്ഞാ നിക്കത് സഹിക്കൂല '
'ഇല്ല ,ഇല്ല മോളെ ഏട്ടന്‍ കരഞ്ഞിട്ടില്ല്യാ'

അവളുടെ നെറ്റിയിലുംമുടിയിലും പതിയെ തലോടി എത്രനേരം അങ്ങിനെ കിടന്നു എന്നറിയില്ല
പുതപ്പ് കൊണ്ട് അവളുടെ കരഞ്ഞു കുതിര്‍ന്ന മുഖം തുടക്കുമ്പോള്‍
കൊച്ചു കുട്ടികളോടെന്ന പോലെ അവള്‍ എന്നെ ഉപദേശിച്ചു

'അതേ, ആണുങ്ങള്‍ കരയാന്‍ പാടില്ലാട്ടോ'

'അതിനു ഞാന്‍ കരഞ്ഞില്ലല്ലോ നീയല്ലേ നിലവിളിച്ചത് '

'പുലര്‍ച്ചെയുള്ളസ്വപ്നംഫലിക്കൂന്നാ'

'ഊം...'

'ഒക്കെ ശര്യാകും , ഏട്ടനൊന്നു ചിരിച്ചേ'

ഞാന്‍പണിപെട്ട് പുഞ്ചിരിക്കാന്‍ ശ്രമിച്ചു...അവളും

ഞങ്ങളുടെ വിളറിയ ചിരികണ്ടാകണം ചുവരിലെ കുട്ടി
പല്ലില്ലാത്ത മോണ കാട്ടി ഞങ്ങളെ കളിയാക്കി ചിരിച്ചു.

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

പിറക്കാത്ത അച്ഛനമ്മമാര്‍ക്ക് വേണ്ടി
ഇനിയും പിറക്കാതെ മടിച്ചിരിക്കുന്ന കുസൃതികള്‍ക്കു മുമ്പില്‍ സമര്‍പ്പിക്കുന്നു ...

നിഫ്രാജ്മാങ്കാവ് - 10 - 15 -2015

Digtal Painting Credit: Digital painting of Mother and baby by laziee2ann on DeviantArt
Design: Nifraj

Thursday, November 20, 2014

പാറക്കടവ് സ്കൂൾ സംഭവം:



പാറക്കടവ്  സ്കൂൾ സംഭവം:


നാലര വയസ്സുള്ള പിഞ്ചുകുട്ടിയെ രണ്ട് മൂത്ത വിദ്യാര്‍ഥികള്‍ സ്കൂളിലെ മൂത്രപ്പുരയില്‍ കൊണ്ടുപോയി പീഡിപ്പിക്കുന്നു. കുട്ടി സാധാരണ പോലെ സ്കൂളില്‍ നിന്ന് വീട്ടില്‍ പോകുന്നു ഒരാഴ്ച കഴിഞ്ഞ് കുട്ടിയുടെ ലൈംഗീകാ വയവത്തിലെ  പരിക്ക്  ശ്രദ്ധയില്‍ പെട്ട രക്ഷിതാക്കള്‍ കുട്ടിയെ ഡോക്ടറെ കാണിക്കുന്നു, പീഡനം സ്ഥിരീകരിക്കുന്നു.

ഈ വാര്‍ത്ത കേട്ടപ്പോള്‍ ഓര്‍മ്മ വന്നത് സമാനമായ ഒരു വാര്‍ത്തയാണ്, നാലു കൊല്ലം മുമ്പ് അബൂദാബിയിലെ ഒരു സ്കൂളില്‍ കെജി വിദ്യാര്‍ഥിയെ ബസ് ജീവനക്കാര്‍  പീഡിപ്പിച്ചു എന്ന പരാതിയുമായി കുട്ടിയുടെ അമ്മ പീഡനം നടന്ന് ഒരാഴ്ചക്ക് ശേഷം അധികൃതരെ സമീപിക്കുന്നു, കുട്ടിക്ക് മൂത്രമൊഴിക്കാന്‍ ബുദ്ധിമുട്ടുള്ളതായി തോന്നിയപ്പോള്‍ അമ്മ കാര്യം അന്വേഷിച്ചപ്പോഴാണ്‌ ഞെട്ടിക്കുന്ന വിവരം അറിഞ്ഞത് .
പൊതുവേ വാര്‍ത്താ ദാരിദ്ര്യമുള്ള ഗള്‍ഫിലെ പത്രങ്ങള്‍ സംഗതി ആഘോഷമാക്കുന്നു,  ബസ് ജീവനക്കാരെ പോലിസ് അറസ്റ്റു ചെയ്ത് ഭാവിയില്‍ തൊഴിലെടുത്ത് ജീവിക്കാന്‍ കഴിയാത്ത വിധം ഇടിച്ചു പിഴിഞ്ഞു, രണ്ടു പേരും പാകിസ്ഥാന്‍ സ്വദേശികള്‍ ആയതിനാല്‍ ബസ് ജീവനക്കാരായി പാകിസ്ഥാനികള്‍ വേണ്ട എന്ന തീരുമാനം വരെയെടുത്തു കൊണ്ടാണ് പല സ്കൂള്‍ മാനേജ് മെന്റുകളും  'പൊതു മനസ്സിനെ തൃപ്തിപ്പെടുത്തിയത്. അവസാനം, മാസങ്ങള്‍ക്ക് ശേഷം,  യഥാര്‍ത്ഥ എപ്പിസോഡ് പുറത്ത് വന്നു. സ്കൂള്‍ മാനെജ്മെന്റുമായി കുട്ടിയുടെ അമ്മക്കുള്ള ശത്രുത തീര്‍ക്കാന്‍ സ്കൂളിനെ മാനഭംഗപ്പെടുത്താനുള്ള ശ്രമമായിരുന്നു അരങ്ങേറിയത്!! , പൊതു മനസ്സിനെയും മാധ്യമങ്ങളെയും തൃപ്തിപ്പെടുത്താന്‍ തൂക്കി കൊല്ലുകയോ സുന ചെത്തിക്കളയുകയോ ചെയ്യുന്ന ഏര്‍പ്പാട് യു എ ഇ യില്‍ ഇല്ലാത്തത് കൊണ്ട്, 'പ്രതികള്‍ക്ക്' നഷ്ടപരിഹാരം നല്‍കി പറഞ്ഞയച്ചിട്ട് പോലിസ് പുതിയ പ്രതിയെപ്പിടിച്ച് അകത്തിട്ടു.

പാറക്കടവ് സംഭവത്തിനും മേല്‍പ്പറഞ്ഞ സംഭവവുമായി സമാനതകള്‍ ഉണ്ടാകാനുള്ള വിദൂര സാഹചര്യങ്ങള്‍ എങ്കിലും ഉണ്ട്. (കടപ്പാട്:  ബ്ലോഗന്റെ ബ്ലോഗിലെ വരികൾക്ക്   )
*************************
പാറക്കടവ്  സ്കൂൾ സംഭവത്തിൽ നമ്മളാൽ ആവുന്ന തെറിയൊക്കെ പറഞ്ഞു കഴിഞ്ഞല്ലോ
ഇനി അൽപ്പം യാഥാർത്യങ്ങളിലേക്ക് കടക്കാം
രാവിലെ നടന്നതായി പറയുന്ന സംഭവത്തിനു ശേഷം സ്കൂൾ  വിടുന്നത്  വരെ കുട്ടി ക്ലാസ്സിൽ ഉണ്ടായിരുന്നു .സംഭവം മറ്റു കുട്ടികളോടോ ടീച്ചറോടോ പറയുകയുണ്ടായില്ല . ഇതായിരിക്കാം നമ്മൾ നിരപരാധിയെന്ന് കരുതുന്ന ക്ലീനറെ പോലീസ് സംശയിക്കാൻ ഇടവന്നത് .ബസ്സിലെ കിളിയാണ് പ്രതിയെന്നു പേരോട് പറഞ്ഞതായുള്ള വാർത്തകൾക്ക് വിശ്വാസ യോഗ്യമായ തെളിവില്ല .ഇപ്പോൾ പിടിക്കപെട്ട കുട്ടികൾ തെറ്റു ചെയ്തതായി തെളിയിക്കപെട്ടിട്ടുമില്ല . അഗതികളായ ആ കുട്ടികൾക്ക് വേണ്ടി ശബ്ദിക്കാൻ മറ്റാരുമില്ലാത്തതിനാൽ സ്ഥാപന മേധാവി എന്ന നിലയിൽ പെരോടിന്റെ കടമയാണ് അദ്ദേഹം ചെയ്തത് .അതൊരു മഹാ അപരാധമായി ഘോഷിക്കപ്പെടുകയായിരുന്നു .

സ്ഥാപന മേധാവികൾ ഇങ്ങിനെ ഒന്നും നടന്നില്ല എന്നോ, ഉണ്ട് എന്നോ തീർത്ത്‌ പറയുന്നില്ല . വിവരം അറിഞ്ഞ ഉടൻ പോലീസിൽ പരാതി നല്കുക യാണു ചെയ്തത്. (അത് തന്നെ അല്ലെ ചെയ്യേണ്ടിയിരുന്നത് ?)
ബസ്സിലെ കിളിയും  വിദ്യാർത്ഥികളും  ആ സ്ഥാപനത്തിൽ ഉള്ളവർ തന്നെ ആയതിനാൽ അവർക്ക് ഇതിൽ നിന്ന് കയ്യൊഴിയാൻ കഴിയില്ല .

സംഭവം നടന്നതായുള്ള സ്ഥലവും ആളുകളും മാറി മാറി വന്നതും, കുട്ടിയുടെ അമ്മാവന്റെ കൈകടത്തലുകളും , പിഞ്ചു കുഞ്ഞിനു ഇത്രയും വലിയ പീഡനം നടന്നിട്ടും അമ്മ അറിയുന്നതും ഡോക്ടറെ കാണിക്കുന്നതും ഒരാഴ്ച കഴിഞ്ഞ്‌,  ആദ്യ ഡോക്ടർ   പീഡനം സ്ഥിരീകരിച്ചതായി പറയുന്നില്ല ! ഇതെല്ലാം ഈ കഥയിൽ ദുരൂഹത വർദ്ധിപ്പിക്കുന്നു. എന്നാൽ മാധ്യമങ്ങൾക്ക് വാർത്ത ആയതു പെരോടിന്റെ ചില വാക്കുകളായിരുന്നു അതിങ്ങനെ .

" ഈ കുട്ടി ബലൂണിങ്ങനെ ഊതിവീര്‍ത്തീട്ട് ആ ബലൂണ് കൊണ്ട് ലൈംഗികാവയസവത്തിന്റെ അടുത്ത് അടിച്ചുകളിക്കുന്നത് ഉമ്മ കണ്ടുപോലും. അപ്പോ ഉമ്മ ചോദിച്ചുപോലും നീയെന്താ കളിക്കുന്നത് എന്താ ഇവിടെ സംഭവിച്ചത് ഇനിക്കെന്താ പറ്റിയത്. എന്തൊക്കെ ചോദിച്ചിട്ട് അടിക്കുന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയപ്പോള്‍ ഈ കുട്ടി ഇങ്ങനെയൊരു വിഷയം പറഞ്ഞു. എന്നാണ് ഉമ്മാന്റെ വിശദീകരണം. ഈ കുട്ടിക്ക് ഈക്കളിയൊക്കെ കളിച്ചിട്ട് പിന്നെയും ഒരു ബലൂണ് കൊണ്ട് കളിക്കാനുള്ള പ്രചോദനം എവിടെ നിന്നാണ് കിട്ടിയത് എന്ന് എനിക്ക് മനസിലാവുന്നില്ല"

//ഈ കുട്ടിക്ക് ഈക്കളിയൊക്കെ കളിച്ചിട്ട് പിന്നെയും ഒരു ബലൂണ് കൊണ്ട് കളിക്കാനുള്ള പ്രചോദനം എവിടെ നിന്നാണ് കിട്ടിയത് എന്ന് എനിക്ക് മനസിലാവുന്നില്ല//
ആ പ്രസംഗത്തിലെ ഈ വാക്ക് മാത്രം കാണുന്ന ഒരാൾ അദ്ദേഹത്തെ തെറ്റി ധരിചില്ലെന്കിലെ  അദ്ഭുതപ്പെടെണ്ടതുള്ളൂ. എന്നാൽ പ്രസംഗം പൂര്ണമായി കേൾക്കുന്ന നിഷ്പക്ഷ മതികൾക്ക് അതിൽ തെറ്റായൊന്നും തോന്നുകയുമില്ല
 ' 4 വയസ്സുമാത്രമുള്ള കുഞ്ഞിനു ഇത്തരത്തിൽ പീഡനം ഏറ്റിരുന്നെങ്കിൽ ശൈശവപരമായ  ഈ കളിക്ക് കുഞ്ഞ്‌ മുതിരുമായിരുന്നില്ല . ആയിടം  വേദനകൊണ്ട് തൊടാൻ പോലും കുട്ടി മടിച്ചേനെ'    എന്ന അർത്ഥത്തിൽ ആണത് മനസ്സിലാവുക .

ഇക്കാര്യം പൊതു ജന മധ്യത്തിൽ പറയേണ്ടി യിരുന്നില്ല എന്ന അഭിപ്രായത്തോട് ഞാനും യോജിക്കുന്നു .എന്നാൽ ആയിരക്കണക്കിന് നിരാലംബർക്ക് ആശ്രയമായിട്ടുള്ള ഒരു സ്ഥാപനത്തെ കരിവാരി തേക്കാനുള്ള ഒരവസരമായി കണ്ട്  ആ സമുദായക്കാർ തന്നെ  ഇറങ്ങിയപ്പോഴാണ് പെരോടിനു എല്ലാം തുറന്നു പറയേണ്ടി വന്നത് .

ഇത്രയും പറഞ്ഞത് പ്രതികളെ സംരക്ഷിക്കാനല്ല . പേരോടിന്റെ തന്നെ വാക്കുകൾ കടമെടുക്കട്ടെ ." ഇതിന്റെ പിന്നിലുള്ള കാര്യങ്ങള്‍ അവര്‍ കോടതിയുടെ മുന്നില്‍ കൊണ്ട് വരട്ടെ. തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടണം. കാരണം തെറ്റുചെയ്തിട്ടുണ്ടെങ്കില്‍ അത് നമ്മുടെ സ്ഥാപനത്തില്‍വെച്ചാണെങ്കില്‍ ഞങ്ങളോട് ഏറ്റവും വലിയ അക്രമം ചെയ്തവനവനായിരിക്കും."

കുറ്റം ചെയ്തവരെ ശിക്ഷിക്കുക തന്നെ വേണം. നിരപരാധികൾ  ശിക്ഷിക്കപ്പെടാതിരിക്കട്ടെ . ആ കുഞ്ഞിന്റെയും, ഈ വിദ്യാർഥികൾ കുറ്റം ചെയ്തിട്ടില്ലെങ്കിൽ അവരുടെയും ഭാവി  നമ്മുടെ നാല് ലൈക്കിനു വേണ്ടി ഹോമിക്കാതിരിക്കുക

കേരളത്തിൽ നടന്നു കൊണ്ടിരിക്കുന്ന ആയിരക്കണക്കിനു പീഡനങ്ങളിൽ ഒന്ന് മാത്രമാണിത്. വീടുകളിൽ,ആരാധന ആലയങ്ങളിൽ , വിദ്യാലയങ്ങളിൽ , കടകളിൽ , എന്നുവേണ്ട എല്ലായിടത്തും ജാതി മത രാഷ്ട്രീയ ഭേദ മന്യേ സാർവത്രികമായിരിക്കുന്നു.   ഇന്ന് ഇവരെ കല്ലെറിയുന്നവരുടെ കൊടികളി   ലും ആ  പാപക്കറകൾ കാണാം .

അതുകൊണ്ട് അന്വേഷണം നടക്കട്ടെ സത്യം പുറത്തു വരട്ടെ ,
അതുവരെയെങ്കിലും  നമുക്കീ വിഴുപ്പലക്കൽ നിർത്താം

Sunday, September 7, 2014

വ്യാജ വാർത്തകൾ

ഖുർആനിൽ മൂത്രമൊഴിച്ചതിന് ദൈവം നൽകിയ ശിക്ഷ ! 

WTF Costume മത്സരത്തിൽ ഫൈൽ ആയ ഒരു പ്രച്ഛന്ന വേഷമാണിത്,
ഹനുമാന്റെ ഗദ കണ്ടെത്തിയ പോലെ,
ഘടോൽകചന്റെ ഭീമൻ അസ്ഥികൂടം കണ്ടെത്തിയ പോലെ
ഒരു ഫേക് ന്യൂസ് !
ഏതോ ഒരു അവിശ്വാസി പരിഹാസത്തിനായി പോസ്റ്റ്‌ ചെയ്തത് ചിലരെങ്കിലും വിശ്വസിച്ചു പോയിട്ടുണ്ടെങ്കിൽ തിരുത്തുക .

WTF നെ കുറിച്ച് അവർതന്നെ പറയുന്നത്  ഇതാണ്:

Home of the Best, Worst, Sexiest, Funniest, and Weirdest Costumes on the Internet.(https://www.facebook.com/WTFcostumes/info?tab=page_info)


ഈ ചിത്രത്തിൻറെ SOURSE  ഫയൽ  :http://www.epicfail.com/2012/11/09/epic-wtf-costume-fail/
````````````````````````````````````
നല്ല വീഡിയോകൾക്കും അറിവുകൾക്കും Nifru ലൈക്‌ ഇപ്പോൾ ചെയ്യൂ https://www.facebook.com/parayaathevayya



'രാമായണവും മഹാഭാരതവും ചുമ്മാ കഥകൾ ആണെന്ന് പറഞ്ഞു നടക്കുന്ന വിഡ്ഢികൾ കണ്ടോളൂ,ഭീമ പുത്രനായ ഘടോൽക്കചൻറെ 80 അടി നീളമുള്ള അസ്ഥികൂടം!

എഫ്‌ ബി യില്‍ വ്യാപകമായി പ്രചരിക്കുണ ഒരു ചിത്രമാണീത് . ഇതിനു ചുവടെ ഇങ്ങിനെ കുറിച്ചിട്ടിരിക്കുന്നു .

'രാമായണവും മഹാഭാരതവും ചുമ്മാ കഥകൾ ആണെന്ന് പറഞ്ഞു നടക്കുന്ന വിഡ്ഢികൾ കണ്ടോളൂ,ഭീമ പുത്രനായ ഘടോൽക്കചൻറെ 80 അടി നീളമുള്ള അസ്ഥികൂടം!
2007 ഇൽ ഇന്ത്യൻ സേനയുടെ സഹായത്താൽ നാഷണൽ ജിയോഗ്രഫി ടീം ഇന്ത്യയുടെ അതിർത്തിയിൽ കണ്ടെടുത്ത ഒരു വാർത്തയും ഒരു പത്രത്തിലും ടി വി യിലും വന്നിട്ടില്ല..
ഇന്ത്യ ഭരിച്ചിരുന്ന വത്തിക്കാന്റെ ചാർച്ചക്കാർ മൂടി വയ്ക്കുകയായിരുന്നു.
ഏതോ കള്ളന്റെ എല്ല് കൂടം വിശുദ്ധന്റെ ആണെന്ന് പറഞ്ഞു പറ്റിച്ചു നാടാകെ പാട്ട കൊട്ടി അറിയിക്കാൻ വ്യഗ്രത കാണിക്കുന്ന സോനിയാമ്മയുടെ സർക്കാർ ഭാരതത്തിന്റെ ചരിത്രം എന്നും നശിപ്പിക്കാനും മൂടി വെക്കാനുമേ ശ്രമിച്ചിട്ടുള്ളൂ..
കുറെ കള്ളങ്ങളുടെ മേലെ പടുത്തതല്ല ഭാരത ചരിത്രം,രാമായണവും മഹാഭാരതവും.. എല്ലാം ഇവിടെ സംഭാവിച്ചതാനെന്ന സത്യം വിദേശ മതത്തിന്റെ പിന്നാലെ നടക്കുന്നവരുടെ രക്ഷകർ മൂടി വക്കാൻ നോക്കിയാൽ നടക്കുമോ?
ലോകത്ത് മറ്റെവിടെയും ദൈവം നേരിട്ട് അവതരിച്ചിട്ടില്ല,എന്നാൽ നമ്മുടെ ഭാരതത്തിൽ എത്രയോ തവണ നേരിട്ട് അവതരിച്ചു ലോക രക്ഷ ചെയ്തിരിക്കുന്നു?
ഇത്രയും പുണ്ണ്യം ചെയ്ത ഭാരതത്തിന്റെ സംസ്കാരം ആണ് വിദേശ സംസ്കാരത്തെ പുണർന്ന കുറെ പേര് ഒളിച്ചു വക്കാനും ഇല്ലാതാക്കാനും ശ്രമിക്കുന്നത്..അറിയുക,അറിയിക്കുക നമ്മുടെ സംസ്കാരം ലോകത്തെ..ഓരോ ഭാരതീയന്റെയും ധർമ്മം ആണത്!
മിത്തുകളോ, കഥകളോ അല്ല ചരിത്രങ്ങൾ ആണെന്നും ഭരത സംസ്കാരത്തെ നശിപ്പിക്കാൻ കച്ച കെട്ടി ഇറങ്ങിയിരിക്കുന്നവരാൽ മൂടിവക്കെപ്പെട്ട,സത്യങ്ങൾ ആണെന്നും ലോകത്തോട്‌ അഭിമാനപൂര്വ്വം പറയുക!' src (https://www.facebook.com/photo.php?fbid=10203208330863455&set=pcb.813688328665565&type=1&theater)

ഭാരതത്തിന്റെ ചരിത്രം ഐതിഹ്യങ്ങളില്‍ ഒടുക്കാനുള്ള ശ്രമങ്ങളില്‍ വിദ്യാസമ്പന്നരായവരും പെട്ടു പോകുന്നതിലാണ്‌ എനിക്ക് അത്ഭുതമുളവാകുന്നത്‌ ! ഫോടോഷോപിന്റെ ബാലപാടം അറിയാവുന്നവര്‍ക്കറിയാം ഇതൊരു ഗ്രാഫിക്ക്രിയേഷനാണ്ന്ന് .
മെല്‍ബിന്‍ സുരേഷ് എന്നയാള്ള്‌ 30 ജൂല്‍ 2014 ല്‍ മറുപടിയും നല്‍കിയിരന്നു,അത്‌ ചുവടെ ചേര്‍കുന്നു
src(http://fbinvestigations.blogspot.it/.../giant-human)

മെല്‍ബിന്‍ സുരേഷ്30 ജൂല്‍ 2014 00:27:00
ക്രിയേറ്റിവ് കോണ്ടസ്റ്റ് സംഘടിപ്പിക്കുന്ന വര്ത്1000 എന്ന വെബ്സൈറ്റില്‍ ഏകദേശം അഞ്ചു വര്‍ഷം മുമ്പ് ഒക്ടോബര്‍ 2008ല്‍ ആര്കിയൊലാജികല് അനാമലീസ് എന്ന പേരില്‍ നടത്തിയ ഒരു അഡ്വാന്‍സ്‌ഡ് ഫോട്ടോഷോപ്പ് എഫക്റ്റ്‌ മത്സരത്തില്‍ പങ്കെടുത്ത ചില ചിത്രങ്ങളാണ് ഇവ. ഈ മത്സരത്തിലെ ഭാരതത്തിന്റെ വടക്കുഭാഗത്ത് ഇന്ത്യന്‍ സേനയുടെ നിയന്ത്രണത്തിലുള്ള ഭാഗത്തു സേനയുടെ സഹായത്തോടെ നാഷണല്‍ ജിയോഗ്രഫിക് ടീമിന്റെ ഇന്ത്യന്‍ ഡിവിഷന്‍ ഇത്തരം ഭീമാകാരമായ പുരാതന മനുഷ്യനെ കണ്ടെത്തിയെന്ന തെറ്റായ ഒരു വാര്‍ത്ത മാര്‍ച്ച്‌ 2007ല്‍ ‘ഹിന്ദു വോയിസ്‌‘ എന്ന മാഗസിനില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഈ സൂപ്പര്‍ ഹ്യൂമന്‍ ഏകദേശം 200ബീസീ യിലാണ് ജീവിച്ചിരുന്നതെന്നും മഹാഭാരതത്തില്‍ പറഞ്ഞിരിക്കുന്ന ഭീമാകാരന്മാരുടെ അസ്ഥികൂടമാണ് ഇതെന്നും കാണിക്കുന്ന ശിലാലിഖിതങ്ങളും ഇവിടെ കാണപ്പെട്ടു എന്നും ഇവര്‍ വളരെ വലുതും ശക്തിമാന്മാരും ആയിരുന്നെന്നും ഒരു വലിയ മരം തന്നെ കടപുഴുകാന്‍ തക്ക ശക്തിയുള്ളവരും ആയിരുന്നെന്നും ബോംബെയില്‍ നിന്നും പ്രസിദ്ധീകരിച്ച ഈ ‘ഹിന്ദു വോയിസ്’ എഴുതി! വായനക്കാര്‍ തെറ്റ് ചൂണ്ടിക്കാണിച്ചപ്പോള്‍ എഡിറ്റര്‍ മറ്റൊരു ലക്കത്തില്‍ ഖേദപ്രകടനവും പ്രസിദ്ധീകരിച്ചിരുന്നു. പക്ഷെ, തെറ്റായ ആ പഴയ വാര്‍ത്തയെ പിന്‍പറ്റിയാണ് ഇപ്പോഴും പലരും ഘടോല്‍കചന്റെ ചിത്രവും മറ്റും പ്രചരിപ്പിക്കുന്നത്.

ഒരു സുഹ്ര്‍ത്ത്‌ പറഞ്ത്‌ ആണ് ശരി( Sree Skv )
ഹിന്ദു മതത്തിനെ അന്ധവിശ്വാസം കൊണ്ട് നിറച്ച് അതിന്റെ മാഹാത്മ്യം സാധൂകരിക്കാൻ ശ്രമിക്കുന്ന വിഡ്ഢികളോട് പറയാൻ ഉള്ളത് ഹിന്ദു ധർമ്മത്തിന്റെ ശക്തി എന്നത് അതിന്റെ കഥകളിൽ അല്ല. അതിന്റെ അഹിംസ തുടങ്ങിയ മൂല്യങ്ങളിൽ ആണ്. എല്ലാ ജീവികളെയും സമഭാവനയോടെ കാണാൻ പര്യാപ്തമായ പ്രക്രിതിയോടിനങ്ങിയ ഒരു തത്വശാസ്ത്രം ആണ് ഹിന്ദുവിന്റെ ശക്തി. അത് പ്രചരിപ്പിക്കാൻ നോക്കുക. അന്ധവിശ്വാസം അസത്യങ്ങൾ ഒക്കെ പ്രചരിപ്പിച്ചു ഇതിനെ കൊച്ചക്കരുത് പ്ളീസ്

കണ്ടവന്റെ വാക്കും കേട്ട് കൊല്ലാൻ നടക്കുന്നവരോട് ...!

കണ്ടവന്‍റെ വാക്കും കേട്ട് 

കൊല്ലാൻ നടക്കുന്നവരോട് ...!

കണ്ടവന്‍റെ വാക്കും കേട്ട് കൊല്ലാൻ നടക്കുന്നവരോട് ...!
ഇതിന്‍റെ ഫലം അനുഭവിക്കുന്നത് നീ തന്നെയാണ്
ഒളിവിൽ കഴിയേണ്ടതും ജയിലിൽ കഴിയേണ്ടതും
എല്ലാം കലങ്ങി തെളിഞ്ഞെന്നു കരുതി പുറത്തിറങ്ങുമ്പോൾ
നടുറോഡിൽ കിടന്നു ജീവജലം കിട്ടാതെ
തുണ്ടം തുണ്ടമായി ചത്ത്‌ മലർക്കേണ്ടതും നീ തന്നെ !
കത്തിക്ക് മൂർച്ച കൂട്ടും മുമ്പ് ഇതും കൂടി ഓർക്കുക!
സഹോദരാ നിന്‍റെ പാര്‍ട്ടി എതുമായിക്കൊള്ളട്ടെ
നിന്‍റെ വിയർപ്പും ചോരയും കൊണ്ട് കൊഴുത്ത് തടിച്ച പ്രസ്ഥാനങ്ങള്‍ക്ക്
ഇത് ലാഭകച്ചവടം മാത്രമാണ്
അനുഭവിക്കാൻ, നിർഭാഗ്യവാൻ മാരായ
നിന്നെ പെറ്റു പോറ്റിയ മാതാപിതാക്കൾ
കണ്ണിലെ കൃഷ്ണമണിപോലെ
അവര്‍ നിന്നെ വളര്‍ത്തിയത് പാര്‍ട്ടിക്കൊരു രക്തസാക്ഷിയെ നല്‍കാന്‍ ആയിരുന്നില്ല മോനെ
പൂമുഖപ്പടിയില്‍ നിന്നെ കാത്തിരിക്കുന്ന ഒരു പാവം പെണ്ണില്ലേ
അവള്‍ നിനക്കായി കഴുത്ത് നീട്ടിയത് ജീവിതം കാലം നീ അവളെ കാത്ത് സൂക്ഷിക്കും എന്ന പ്രതീക്ഷയിലായിരുന്നില്ലേ ?
നിന്‍റെ എല്ലാം എല്ലാമായ കുഞ്ഞുങ്ങൾ കുഞ്ഞു മോണകാട്ടി ചിരിച്ചത്
അച്ഛനെന്ന സ്നേഹ വിഗ്രഹത്തെ കണ്ടായിരുന്നില്ലേ
എന്നിട്ടും നീ .......................? !

തീര്‍ന്നില്ല
ശത്രുവിന്‍റെ കഠാര പിടിയില്‍ നിന്‍റെ ജീവിതം ഒടുങ്ങുമ്പോള്‍
പ്രതിഷേധമെന്ന പേരിൽ പാർട്ടി 'ഹർത്താൽ ' ആഘോഷിക്കുമ്പോൾ
നീ ചെയ്ത പാപത്തിന്‍റെ ശമ്പളം പറ്റുന്നത്
ഞങ്ങൾ കൂടിയാണ് !
രാപ്പകൽ അദ്ധ്വാനിച്ചിട്ടും ഗതിപ്പിടിക്കനാകാത്ത
ഈ നാട്ടിലെ പാവം ജനങ്ങള്‍
-------- ‪#‎നിഫ്രാജ്‬ മാങ്കാവ് ----------


നല്ല വീഡിയോകള്‍ക്കും വാര്‍ത്തകള്‍ക്കുമായി ഈ പേജ് ലൈക് ചെയ്യുക https://www.facebook.com/parayaathevayya/

TATA STEEL DOORS AND WINDOWS

𝐏𝐀𝐑𝐈𝐇𝐀𝐑 𝐃𝐎𝐎𝐑𝐒 & 𝐖𝐈𝐍𝐃𝐎𝐖𝐒 ✔Best quality, Best GI Steel Windows in Kerala ✔ Made of GI Steel by Tata Company ✔Termite...