Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Sunday, March 19, 2017

ചേട്ടന്‍


ചേട്ടന്‍
* * * * * *
വയറെരിഞ്ഞാണിന്നെന്‍റെ മോന്‍ 
അതിലേറെ പുകയുന്നീ മാറത്ത് കിടപ്പൂ 

അമ്മയെ ഓര്‍ത്തു നീ ഏങ്ങികരയാതെ
അമ്മിഞ്ഞക്കായി നിൻ ചുണ്ടു പരതാതെ
അമ്മിഞ്ഞ നൽകുവാൻ ആകില്ല എങ്കിലും
നെഞ്ചോട് ചേർത്ത നിന്റമ്മയാണിന്നു ഞാൻ

ഇളമേനിയിലെരിവെയിൽ കൊണ്ട് നീ വാടാതെ
ഇടനെഞ്ചിലെ നോവായ് നിശബ്ദമായ് തേങ്ങാതെ
വെയിലേറ്റു കനലേറ്റു നിൻ തണലായ്‌ മാറുന്ന
കാരുണ്യ നിറവാകും നിന്റച്ഛ നാണിന്നു ഞാൻ

അലിവുള്ളോരാള്‍ വന്നീഫലം വാങ്ങും
ഒരരിമണി കൊണ്ട് നിൻ കുഞ്ഞു വയറും നിറയും
മിഴിനീരുണങ്ങിയ കവിളില്‍ ചെറു ചിരി തെളിയും
ആ പുഞ്ചിരിയിലെന്നുടെ വയറും നിറയും

കൊഞ്ചി കുഴഞ്ഞു കളിച്ചു നീ മയങ്ങുമ്പോള്‍
അമ്മയെകാണാനായ് ഞെട്ടി ഉണരുമ്പോൾ
പുലരോളം താരാട്ട് പാടി ഉറക്കുന്ന
നിദ്ര മറന്ന നിന്‍ ചേട്ടനുമാണിന്നു ഞാന്‍ .
* * * *നിഫ്രാജ് മാങ്കാവ്* * * *

സന്തോഷ്‌ എചിക്കാനവും ആത്മരതിയനും l


സന്തോഷ്‌ എചിക്കാനവും ആത്മരതിയനും



മിസ്റ്റർ 'എച്ചി' കാനം
ബാക്കിയുള്ളവരെല്ലാം മണ്ടന്മാരാണെന്ന താങ്കളുടെ അഹം ബോധത്തിൽ നിന്നാണ് ആത്മരതി പോലുള്ള വാക്കുകൾ കൊണ്ട് മറ്റുള്ളവരെ അധിക്ഷേപിക്കാൻ തന്നെയൊക്കെ പ്രാപ്തനാക്കിയത്.
ശരിയാണ് ഞങ്ങളാരും തികഞ്ഞവരല്ല ! എന്നാൽ ആ ബോധം തന്നെയാണ് സോഷ്യൽ മീഡിയയിലെ എഴുത്തുകാരെ എഴുത്തുകാരാക്കിയതും പുതിയൊരു വായനസംസ്കാരത്തിനു വിത്തുപാകിയതും . എഴുത്തിലെ വേറിട്ട ശൈലികള്‍,പുതിയ കാഴ്ചപാടുകള്‍ ജീവിതാനുഭവങ്ങള്‍ പച്ചയായി കോറിയിടാന്‍ സാധാരണക്കാരനെ പ്രാപ്തമാക്കിയത് എല്ലാം എഴുതുന്നവനും വായിക്കുന്നവനും നമ്മൾ എല്ലാം തികഞ്ഞവരല്ല ബോധം ഉള്ളതിനാല്‍ ആണ്.എം ടി യെ പോലുള്ള മഹാരഥന്മാരായ സാഹിത്യകാരന്മാർ ഇപ്പോഴും ചിന്തിക്കുന്നതും തങ്ങൾ എല്ലാം തികഞ്ഞവരല്ല എന്നുതന്നെയാണ്.
ഇവിടെ നിങൾ പുച്ഛിച്ചു തള്ളിയ സോഷ്യൽ മീഡിയ എഴുത്തുകാരുടെ പത്തില്‍ ഒന്ന് വായനക്കാരുണ്ടാവില്ല മിസ്റ്റർ താങ്കളുടെ രചനകൾക്ക്. നാല് കഥയെഴുതി അതുനു പുരസ്കാരവും തരപ്പെടുത്തി ശിഷ്ട്ടകാലം അതിന്‍റെ സുഷുപ്തിയില്‍ കൂര്‍ക്കം വലിച്ചുറങ്ങുന്ന സാഹിത്യകാരന്മാരുടെ കാലമൊക്കെ കഴിഞ്ഞൂബായ് . ഈ കാലത്തു പുസ്തകങ്ങൾ വായിക്കാനല്ല വാശിപിടിക്കേണ്ടത് വായന മരിക്കാതിരിക്കാനാണ്.
 സമയം കിട്ടുമ്പോൾ തെളിഞ്ഞ മനസ്സുമായി ഈ വഴിയൊക്കെ ഒന്ന് വരിക നിങ്ങളൊക്കെ എഴുതിക്കൂട്ടിയ ചപ്പു ചവറുകളെക്കാൾ മനോഹരമായി പുതിയ പിള്ളാര് എഴുതി വച്ച ജീവിത ഗന്ധിയായ കഥകളും കവിതകളും നിങ്ങൾക്കൊന്നും സ്വപ്നം കാണാനാകാത്ത സ്നേഹവും ഐക്യവും പരസ്പര പ്രോത്സാഹനവും എഴുത്തിന്റെ വസന്തങ്ങളും ഈ താളുകളിൽ കാണാം. വായനയെ മരിക്കുവാൻ അനുവദിക്കാത്ത പുതു തലമുറയെ ആശിർവദിക്കുവാൻ താങ്കളുടെ മനസ്സ് ഇനിയും ഒരുപാട് വളരേണ്ടതുണ്ടാകും പക്ഷെ നിങ്ങള്ക്ക് അവരെ നിന്ദിക്കാതെ എങ്കിലും ഇരിക്കാം. വെറുതെ മറ്റുള്ളവരുടെ മുമ്പിൽ വല്ലാതെ ചെറുതാകേണ്ടല്ലോ

എന്ന്,
ഒരു സോഷ്യൽ മീഡിയ ആത്മരതിയൻ.
Nifru ( Nifraj Mankavu)

അവരും മനുഷ്യരാണ്



അവരും മനുഷ്യരാണ് 

കഥ 




പെണ്ണിന്റെ മാനം കാക്കുന്നവനാണ് പുരുഷൻ
പെണ്ണിന്റെ മാനം കെടുത്തുന്നവൻ ശിഖണ്ടിയാണ് !
'എങ്ങിനെ പഞ്ച് ഡയലോഗ് അല്ലെ? ഇത് പൊളിക്കും ബ്രോ, വേഗം പോസ്ററ്
'
എന്റെ വാക്കുകള്‍ കേട്ടതും അവന്റെ മുഖംവാടി
അവൻ പൊടുന്നനെ ദേശ്യത്തിൽ മുഖം തിരിച്ചു,
കാര്യമറിയാതെ ബലമായി അവനെ തിരിച്ചു നിർത്തിയപ്പോൾ കണ്മഷിയെഴുതിയ കണ്ണുകൾ നിറഞ്ഞിരുന്നു. സ്വതസിദ്ധമായ സ്ത്രൈണ ഭാവത്തിൽ അവൻ ചുണ്ടുകൾ കോട്ടി പിണക്കം ഭാവിച്ചു
അപ്പോഴാണ് ഞാൻ പറഞ്ഞ മഹാ അപരാധത്തെ കുറിച്ച് ഞാൻ ഓർത്തത്, ദൈവമേ ഇവൻ ട്രാൻസ്ജെന്റ് ആണല്ലോ!
നരാധമന്മാർ ചെയ്ത അപരാധങ്ങൾക്കെല്ലാം
പുരുഷന്മാരെ മുഴുവൻ പ്രതിക്കൂട്ടിൽ നിർത്തുന്ന
ഫെമിനിസ്ററുകളുടെ പഴി കേൾക്കുമ്പോൾ
എന്റെ മനസ്സെത്ര നൊന്തിരുന്നു. അപ്പോള്‍
വെറുക്കപ്പെടുന്നവരെ യെല്ലാം നമ്മള്‍ ശിഖണ്ടി എന്ന് വിളിച്ച് ആക്ഷേപിക്കുമ്പോൾ ഈ പാവങ്ങളുടെ മനസ്സ് എത്ര വേദനിച്ചിരിക്കും, ഏതോ പിശാചുക്കൾ ചെയ്ത ക്രൂരതക്ക് ഒന്നും അറിയാത്ത എന്റെ സുഹൃത്തടക്കമുള്ള പാവം ട്രാൻസ്ജെന്റുകൾ എന്തു പിഴച്ചു? എന്തിനും ഏതിനും ശിഖണ്ടികളെ അധിക്ഷേപിക്കുന്ന
എന്റെ വൃത്തികെട്ട പൊതുബോധത്തെ ഓർത്ത് എനിക്കെന്നോട് തന്നെ വെറുപ്പ് തോന്നി,
ഞാൻ അവനെ ചേർത്തു പിടിച്ചു
കണ്ണീർ തുടച്ചു..
'രമാ... സത്യായിട്ടും ഞാൻ ഓർത്തില്ലാ...'
'ഹേയ്, നീ വിശമിക്കേണ്ട ജനിച്ചനാളുമുതൽ ഞങ്ങളിത് എപ്പോഴും കേൾക്കുന്നതാ'
അവൻ ചിരിക്കാൻ ശ്രമിച്ചെങ്കിലും, കരിമഷി കലങ്ങിയ കണ്ണുകളിൽ ദുഖം ഘനീഭവിച്ചു കിടന്നു,
പാപഭാരം കൊണ്ട് എന്റെ ശിരസ്സ് കുനിഞ്ഞു...,
 ഇറുക്കി അടച്ച കണ്ണിൽ നിന്ന് രണ്ടു തുള്ളി പാപനീർ മോക്ഷം തേടി അവന്റെ കാൽ പാദത്തിൽ പതിഞ്ഞു.
----------------------------------
"ട്രാൻസ്ജെന്റ് "
 അവരും മനുഷ്യരാണ്' നമ്മുടെ സഹോദരങ്ങൾ.
നിഫ്രു (#നിഫ്രാജ്_മാങ്കാവ് )

വായന



വായന
-----------
ചില ജീവിതങ്ങൾ 
തുറന്ന പുസ്തകങ്ങളാണ്
ചിലത് അടഞ്ഞതും,
വായിക്കപെട്ട പുസ്തകങ്ങളേക്കാൾ
വായിക്കാതെ ചിതലരിച്ചു പോയവയാണ് മിക്കതും
ആശിച്ച പുസ്തകം കിട്ടിയില്ലെങ്കിലും
കിട്ടിയത് ആസ്വദിക്കുന്നവരാണ് നല്ല വായനക്കാർ
ഇന്ന് ഏറെ വായിക്കപ്പെടുന്നത്
പിച്ചിചീന്തിയ പുസ്തകങ്ങളെയാണ്
നിരക്ഷരർ കീറിപ്പറിച്ച താളുകളിലെ
മുറിവേറ്റ അക്ഷരങ്ങളെ...
-----------------
നിഫ്രു.


Sunday, October 30, 2016

അമ്മൂമ്മയുടെ അമ്പത് രൂപ നഷ്ടപെട്ടു ...


അമ്മൂമ്മയുടെ അമ്പത് രൂപ




വഴിയരികിലെ ഇലക്ട്രിക് പോസ്റ്റിൽ ഒരു തുണ്ട് കടലാസിൽ ഒരു കുറിപ്പ് എഴുതി കെട്ടി തൂക്കിയിട്ടിരിക്കുന്നു. സ്വാഭാവികമായും എല്ലാവരും അത് വായിക്കുന്നുണ്ട്. ചിലർ അത് വായിച്ച് എതിർ ദിശയിലെ ഊടു വഴിയിലൂടെ നടക്കുന്നു. എന്തായിരിക്കും അതിലെഴുതിയിരിക്കുന്നത്? നോക്കിയിട്ടുതന്നെ കാര്യം. അടുത്ത് ചെന്ന് നോക്കിയപ്പോൾ അറിയാത്ത ഭാഷ പ്രത്യേകിച്ച് തിരക്കൊന്നുമില്ലാത്തതിനാൽ അവിടെ തന്നെ നിൽക്കാമെന്ന് തീരുമാനിച്ചു. അതാ ഒരു പെൺ കുട്ടി സൈക്കിൾ ചവിട്ടി വരുന്നു അടുത്തെത്തിയപ്പോൾ കുട്ടിയോട് ചോദിച്ചു ബേട്ടീ യേഹ് കാഗസ് പർ ക്യാ ലിഖാ ഹെ?... അങ്കിൾ ഇവിടെ അടുത്ത് ഒരു കാഴ്ച കുറവുള്ള ഒരു വൃദ്ധയായ അമ്മൂമ്മയുടെ 50 രൂപ നഷ്ടപ്പെട്ടിട്ടുണ്ട് ആർക്കെങ്കിലും ലഭിക്കുകയാണെങ്കിൽ ഇതിലെഴുതിയിരിക്കുന്ന വിലാസത്തിൽ എത്തിച്ചു കൊടുത്താൽ വലിയ ഉപകാരമാകും ...എന്നാണ്... ഓകെ അങ്കിൾ ബൈ.. അതിലെഴുതിയ വിലാസം തേടി ആ ഊടു വഴിയിലൂടെ കുറച്ചു ദൂരം നടന്നു ഒന്ന് രണ്ട് പേരോട് ചോദിച്ചപ്പോൾ തന്നെ അങ്ങനെ ഒരു വൃദ്ധ അവിടെ താമസിക്കുന്നുണ്ടെന്ന് മനസ്സിലായി ഒടുവിൽ ആ കൂരക്ക് മുന്നിലെത്തി. ഒറ്റ മുറിയുടെ ചായിപ്പിൽ വ്യക്തമായ കാഴ്ചയില്ലാത്ത എല്ലും തോലുമായി ഒരു മനുഷ്യ കോലം. പെരുമാറ്റ ശബ്ദം കേട്ടിട്ടാകാം ആരാ..? അമ്മേ എനിക്ക് വഴിയിൽ നിന്നും ഒരു 50 രൂപ വീണു കിട്ടിയിട്ടുണ്ട് അത് നൽകുവാൻ വന്നതാണ്. ഉടനേ അവർ കരയാൻ തുടങ്ങി എന്നിട്ട് പറഞ്ഞു മോനേ ഇന്നലേയും ഇന്നുമായിട്ട് മുപ്പതോളം ആളുകൾ 50 രൂപ വീണു കിട്ടിയിട്ടുണ്ടെന്ന് പറഞ്ഞ് ഏൽപ്പിച്ചിട്ട് പോയി. മോനേ ഞാനങ്ങനെ ഒരു എഴുത്തും എഴുതിയിട്ടില്ല എനിക്ക് എഴുതാനും അറിയില്ല. കളഞ്ഞു പോകാൻ എന്റെ കയ്യിൽ 50 രൂപയും ഉണ്ടായിരുന്നില്ല.........
സാരമില്ല ഇത് വെച്ചോളൂ.. മോനേ പോകുന്ന വഴിക്ക് ആ എഴുത്ത് കീറി കളയണേ..
ഹാ.. ശരി.. തിരിച്ച് പോരുമ്പോഴും മറ്റൊരാൾ ആ കുറിപ്പ് വായിച്ച് വിലാസം ചോദിച്ചറിയുന്നത് കണാനായി. കീറി കളയുവാൻ എല്ലാവരോടും പറയുന്നുണ്ടാകും എന്നാൽ ആരും തന്നെ അതിന് മുതിരുന്നില്ല. നൻമകൾ മരിച്ചിട്ടില്ലെന്ന് നമുക്ക് മനസ്സിലാക്കാം ആ കുറിപ്പ് എഴുതിയ വ്യക്തി എത്ര വലിയവൻ ഒരു തുണ്ട് കടലാസുംഒരുതുള്ളി മഷിയും... എത്ര മഹത്തായ കാര്യമാണ് ചെയ്തത്... നന്മചെയ്യാൻ ആഗ്രഹമുണ്ടെങ്കിൽ സാധ്യതകൾ അനേകമുണ്ട്....!!

പേരറിയാത്ത എഴുത്തുകാരന് കടപ്പാടിനൊപ്പം നന്മകൾ നേരുന്നു

Sunday, September 7, 2014

കണ്ടവന്റെ വാക്കും കേട്ട് കൊല്ലാൻ നടക്കുന്നവരോട് ...!

കണ്ടവന്‍റെ വാക്കും കേട്ട് 

കൊല്ലാൻ നടക്കുന്നവരോട് ...!

കണ്ടവന്‍റെ വാക്കും കേട്ട് കൊല്ലാൻ നടക്കുന്നവരോട് ...!
ഇതിന്‍റെ ഫലം അനുഭവിക്കുന്നത് നീ തന്നെയാണ്
ഒളിവിൽ കഴിയേണ്ടതും ജയിലിൽ കഴിയേണ്ടതും
എല്ലാം കലങ്ങി തെളിഞ്ഞെന്നു കരുതി പുറത്തിറങ്ങുമ്പോൾ
നടുറോഡിൽ കിടന്നു ജീവജലം കിട്ടാതെ
തുണ്ടം തുണ്ടമായി ചത്ത്‌ മലർക്കേണ്ടതും നീ തന്നെ !
കത്തിക്ക് മൂർച്ച കൂട്ടും മുമ്പ് ഇതും കൂടി ഓർക്കുക!
സഹോദരാ നിന്‍റെ പാര്‍ട്ടി എതുമായിക്കൊള്ളട്ടെ
നിന്‍റെ വിയർപ്പും ചോരയും കൊണ്ട് കൊഴുത്ത് തടിച്ച പ്രസ്ഥാനങ്ങള്‍ക്ക്
ഇത് ലാഭകച്ചവടം മാത്രമാണ്
അനുഭവിക്കാൻ, നിർഭാഗ്യവാൻ മാരായ
നിന്നെ പെറ്റു പോറ്റിയ മാതാപിതാക്കൾ
കണ്ണിലെ കൃഷ്ണമണിപോലെ
അവര്‍ നിന്നെ വളര്‍ത്തിയത് പാര്‍ട്ടിക്കൊരു രക്തസാക്ഷിയെ നല്‍കാന്‍ ആയിരുന്നില്ല മോനെ
പൂമുഖപ്പടിയില്‍ നിന്നെ കാത്തിരിക്കുന്ന ഒരു പാവം പെണ്ണില്ലേ
അവള്‍ നിനക്കായി കഴുത്ത് നീട്ടിയത് ജീവിതം കാലം നീ അവളെ കാത്ത് സൂക്ഷിക്കും എന്ന പ്രതീക്ഷയിലായിരുന്നില്ലേ ?
നിന്‍റെ എല്ലാം എല്ലാമായ കുഞ്ഞുങ്ങൾ കുഞ്ഞു മോണകാട്ടി ചിരിച്ചത്
അച്ഛനെന്ന സ്നേഹ വിഗ്രഹത്തെ കണ്ടായിരുന്നില്ലേ
എന്നിട്ടും നീ .......................? !

തീര്‍ന്നില്ല
ശത്രുവിന്‍റെ കഠാര പിടിയില്‍ നിന്‍റെ ജീവിതം ഒടുങ്ങുമ്പോള്‍
പ്രതിഷേധമെന്ന പേരിൽ പാർട്ടി 'ഹർത്താൽ ' ആഘോഷിക്കുമ്പോൾ
നീ ചെയ്ത പാപത്തിന്‍റെ ശമ്പളം പറ്റുന്നത്
ഞങ്ങൾ കൂടിയാണ് !
രാപ്പകൽ അദ്ധ്വാനിച്ചിട്ടും ഗതിപ്പിടിക്കനാകാത്ത
ഈ നാട്ടിലെ പാവം ജനങ്ങള്‍
-------- ‪#‎നിഫ്രാജ്‬ മാങ്കാവ് ----------


നല്ല വീഡിയോകള്‍ക്കും വാര്‍ത്തകള്‍ക്കുമായി ഈ പേജ് ലൈക് ചെയ്യുക https://www.facebook.com/parayaathevayya/

TATA STEEL DOORS AND WINDOWS

𝐏𝐀𝐑𝐈𝐇𝐀𝐑 𝐃𝐎𝐎𝐑𝐒 & 𝐖𝐈𝐍𝐃𝐎𝐖𝐒 ✔Best quality, Best GI Steel Windows in Kerala ✔ Made of GI Steel by Tata Company ✔Termite...